Monday, May 23, 2011


എന്റെ കവിത-കാത്തിരിപ്പ് 

വാരി പുണരും എന്‍ ദേഹം പിന്നെ നിഗൂഡ -
നിശ്വാസമുതിര്‍ത്ത് നീയാകെ പൊതിഞ്ഞിടും
നനുത്ത തണുപ്പാല്‍ അമര്ത്തി ച്ചുംബിച്ചിതെന്‍
ചുണ്ടിലീ മരവിപ്പിന്‍ വെണ്ണ്‍ മുദ്ര  ചാര്‍ത്തും

നിന്‍ ആലിംഗനം അത് കൊടും ശീതം
മരിച്ച മഞ്ഞാണിത് ഉറഞ്ഞ ശുഭ്ര ധൂപം
ഈ മഞ്ഞിന്‍ പൂക്കളിലെന്നെ വഹിച്ചു നീ
പോകയോ സഖി അനന്തമാം ഹിമ സാഗരത്തിലൂടെ

നീ നിത്യകന്യക മൃതിയെന്ന വിഷകന്യക
ചുണ്ടില്‍ ച്ചുംബനത്തിന്‍ വിഷവുമായെത്തും നായിക
എന്‍ പ്രിയ ഗായിക ഞാന്‍ തേടും രാധിക
മരണമൊരിക്കലും മരവിപ്പില്‍ മൂടാത്ത എന്‍ പ്രിയ മൃതി ദേവത

Louiz Thomas.

Wednesday, April 06, 2011

സ്വര്‍ഗത്തിലെക്കൊരു ഗോവണി

സ്വര്‍ഗത്തിലേക്കുള്ള ഗോവണി മേഘങ്ങള്‍ക്കിടയിലൂടെ
തൂക്കിയിട്ടിരുന്നു
അലുക്കുകള്‍ വച്ച പഞ്ഞി കണക്കെ ഉള്ള ഗോവണി
വൈകിട്ട് നടക്കാന്‍ ഇറങ്ങിയപ്പോള്‍ കുന്നിന്‍ ചരിവിലാണ്
ഗോവണി കണ്ടത്
ഇന്നത്തെ നടത്തം ഇതിലൂടെ ആകാം

ഗോവണി കയറി..ഉയരത്തിലേക്ക്..
ഇവിടെ മേഘങ്ങള്‍ മാത്രമേ ഉള്ളൂ
നീലയും വെള്ളയും നിറത്തില്‍..
ദൂരെ നീളന്‍ താടിയും പറക്കുന്ന കുപ്പായവും
കണ്ടു..കയ്യില്‍ വടിയും അരയില്‍ തൂക്കിയിട്ടിരിക്കുന്ന
താക്കോല്‍ കൂട്ടവും
ഓ ..അത് പത്രോസ്‌ ആണ്
സ്വര്‍ഗത്തിന്റെ കാവല്‍ക്കാരന്‍..
യേശുക്രിസ്തുവിന്റെ ശിഷ്യന്‍
കുപ്പായത്തിന്റെ വിളുമ്പുകള്‍ കാറ്റില്‍ പറക്കുന്നു
നീളന്‍ താടിയില്‍ വെയില്‍ പ്രതിഫലിക്കുന്നു
കണ്ണുകളിലെ കാവല്‍ക്കാരന്റെ ഗൌരവം
തീ പോലെ ജ്വലിക്കുന്നു

എന്നെ കണ്ട് അരയില്‍ വച്ചിരിക്കുന്ന
കറുത്ത തോല്‍ പുസ്തകം പത്രോസ്‌ തുറന്നു
ഞാന്‍ ചിരിച്ച്‌..കാരണം
അതിലെന്റെ പേര് ഇല്ലെന്നു എനിക്കറിയാം
കൊലയാളിയും..വ്യഭിചാരിയും
മഹാ പാതകിയുമായ എന്റെ പേര് ചേര്‍ക്കാന്‍ മാത്രം
പത്രോസ്‌ മണ്ടനല്ല..
പിന്നെ എന്തിനാണ് പുസ്തകം പരതുന്നത്?
ഒരു വേള ഞാനും സ്വര്‍ഗത്തിന് അര്‍ഹത നേടിയിരിക്കുമോ?
പത്രോസ്‌ പരതട്ടെ..ഞാന്‍ കാത്തിരിക്കാം

Wednesday, March 30, 2011

അനാഥ മന്ദിരം

അമ്മ്യാരെ ങ്ങള് കേട്ടോ?
നുമ്മടെ സുമതി അമ്മെല്ലേ
ങാ .... ചെരിയോടത്തെ ...അതന്നെ
അവരിടെ മോനും മരുമോളും വെന്ഗ്ലൂരല്ലരിന്നോ
അവര് വന്നു തള്ളേനെ വയസ്സന്മാരെ നോക്കൊനോടുത്തു ആക്കീത്രേ
പൊന്ന് പോലെ നോക്കീതല്ലേ ആ ചെക്കനെ സുമതി അമ്മ..
ഇപ്പെന്തായി..അവരെ നോക്കാന്‍ അവനും മരുമോക്കും വയ്യ പോലും
ഇനീപ്പോ വല്ല ഓണത്തിനോ വിഷൂണോ പോയി കാണുവേയിരിക്കും അതന്നെ
മക്കളെ കണ്ടു കൊതിക്കണ്ടാന്നു പരേനത്‌ ശരിന്ന്യ
വല്ല ദേന്നോം വന്നു കിടപ്പാവരിത് ആ ഒര് എങ്ങലേ ഇനിക്കോളൂ
ഒരുത്തന്‍ ഒള്ളത് കണക്കാ...
ഈ നാട് നന്നാക്കാന്‍ പോണൊരു..വീട് നോക്കട്ടെ ആദ്യം...
വീട് നോക്കാണ്ടേ ഇവറ്റൊളൊക്കെ എങ്ങിനാ..
നാട് നന്നാക്കിനെ?
അവനോന്റെ തന്തേം തള്ളേം നോക്കി കിട്ടണ കുരുത്തം ...
നാട് നെരങ്ങിയ കിട്ടോ?
സുമതീം ഞാനും ഒരേ പ്രായക്കാരാ..ഇത്തിരി ഇളപ്പം ഞാനാ
പാവം ദുരിതപെട്ടു വളര്ത്തീത ആ ചെക്കനെ.
പേരകുട്ട്യോലെ കണ്ടു മതിയായിട്ടിണ്ടാവില്ല ...
ഉം രണ്ടു കുട്ട്യോള്...മൂത്തത് ചെക്കന്റെ പകര്‍പ്പന്ന്യ
ഒന്ന് കാണാന്‍ സാധിച്ചില്ല ...കാണാന്‍ വയ്യല്ലോ
ജയിലീ കൊണ്ടൂന മായിരി അതിനെ കൊണ്ടൂയി
കരച്ചില് തന്നെ..മക്കള്‍ നോക്കില്ലച്ചാ ..പിന്നെന്താ ചീയ്യ
ആരും നോക്കാനില്ലച്ചാ മരിക്കിനതാ ഭേദം ...
നരകിക്കാന്‍ ഇയ്ക്ക് വയ്യ...
വല്ലോന്റേം കയ്യീന്ന് കണ്ടത് വാങ്ങി തിന്നു കെടക്കാന്‍ എന്നെ കിട്ടില്‍ല്യ

അമ്മുകുട്ടി അമ്മ -പിന്നെയും

മഴ പെയ്യാന്‍ പോണു
ആ വട്ടക ഇങ്ങട്ട് എടുക്കാ..
എറയില്‍ വച്ചാ വെള്ളം കിട്ടില്ലെനീം?
ഓ പൈപിലെ വെള്ളോ..ഒര് മായിരി ചൊവ ന്നെ ..
എന്താണ്ടും കുന്ത്രാണ്ടം കലക്കി വരണിതല്ലേ...
എന്റെ മുടീക്കെ കൊഴിഞ്ഞൂട്ടോ
കിണിക്കെ..മുട്ടോളം മുടിയാര്‍ന്നു ഒക്കേനും പോയടക്കാന്
രാഗവനായര് പറേണ മായിരി..
നിങ്ങള്‍ടെ അത്രേം മുടീല്ലോരെ ഞാന്‍ കണ്ടിട്ടില്ലെന്റെ അമ്മുകുട്ടിയമ്മേ.
അയാള്‍ടെ കിന്നരോന്നും എയ്ക്കിഷ്ടോല്ല
അയാളെന്നല്ല..കിന്നരിച്ചു കിറീം നോക്കി ഇരിക്കിന
കൂട്ടത്തിനെ ഇയ്ക്ക് കണ്ടൂടാ
ഒക്കേനും ഇന്റെ നിഴല്‍ കണ്ട മിണ്ടില്ലെനീം
അവറ്റൊള്‍ക്ക് നിശ്ചയോണ്ട് ..
എന്റിടത്‌ ഇതൊന്നും നടക്കില്ലാന്ന്
അടക്കൊതുക്കോ..എന്നെ അങ്ങിനെ തന്ന്യ വളര്തീരിക്കിനെ
പൂരതിന്നല്ലണ്ടേ ഞാന്‍ എങ്ങും പൂവാരില്ലെനീം
അഴിഞ്ഞാട്ട കാര്യോള്ടന്തി നടക്കാന്‍ എന്നെ കിട്ടില്‍ല്യ
എന്റെ അമ്മ്യാരെ ..കിണര്‍ ഇല്ല്യാലോ
ഒള്ള കിണറും മൂടി..മുറി ഒന്ടാക്കിരിക്കിനു...
പരിഷ്ക്കാരം വന്നു വന്നു അടുപ്പിലും ആവാം നായില്ലേ
പരിഷ്ക്കരിയോള് കെടക്കിനോടത്തന്നെ മൂത്രം മുത്താനും വെളിക്കിരിക്കാനും
തൊടങ്ങിയെക്കിനു..
ദീനം വന്നു കിടപ്പിലവനെ വരീക്കും ഞാന്‍ പൂവില്ല..
സായ്‌വിന്റെ വീട്ടില് കാനീരിക്കും
നുമ്മള് അത് ചിയ്യണോ?
പുളുന്കിന്റെ പിഞ്ഞാണി മായിരി ..അതിന്റെ
മേലെ കുന്തിചിരിക്കാന്‍ ഇയ്ക്ക് വയ്യെന്റെ അമ്മ്യാരെ
ഓരോ പൂത്താരങ്ങളെ...
തെക്കൊടത്തെ മാലതി കേടന്നാത്രേ കുളി !!!!
പിഞ്ഞാണി പാത്രതീ കെടന്നു കുളിച്ച ഇവള് പരിഷ്ക്കാരി ആവോ?
നാട് മുഴൂനും കുറ്റോം കൊറേം പറഞ്ഞു നടക്കന്നെ
ഇമ്മിനീണ്ട് മേത്തൊക്കെ..ആ പണ്ടോക്കെ കാണിക്കാന്‍ തന്നെ
ഒള്ളത് നമ്മള്‍ അറിഞ്ഞാല്‍ പോരെ?
കള്ളമാര് ഓടി നടക്കിന കാലത്ത് ഇത് വേണോ?
എന്റെ ഒന്നര പവന്റെ മാല ഞാന്‍ അരി കലത്തില വക്കിനേ
അവള്‍ടെ നായര് പെര്ഷ്യലെ വെല്യ കമ്പനീലാന്നു കേട്ടു
പണം ആയീന്നു കാണിക്കാന്‍ ...
വെല്യ പേരേം വച്ചടക്കിനു
എന്നെ വിളിച്ചു..ഞാന്‍ പൂയില്ല..
അത്രയ്ക്ക് അങ്ങട്ട് ഇല്ലച്ച്ചാലും എനിക്കും ഇല്ലേ ഒര് പെര
അയ്യോ മഴ അല്ലെ ആ വരിനു?
എന്റെ തുണി ഒന്നും എടുത്ത്തില്ലെനീം
ഒക്കെ നനയൂല്ലോ..
അമ്മ്യാരെ ഈ ദോശമാവ് എടുത്തോള
ഞാന്‍ തുണി വാരീട്ടു ദാ ഇപ്പെത്താം

അമ്മുകുട്ടിയമ്മ

വയ്യാണ്ടെ ആയിരിക്കിനു
ചൂടന്നെ.... മേടമാസത്തിലെ അന്തി ചൂടല്ലേ ആണ്ടു മുഴുവേനീം?
ഇത് പോലൊരു ഉഷ്ണം ഞാന്‍ കണ്ടിട്ടില്ലെനീം
മരോക്കെ വെട്ടി കൊണ്ടോവൂച്ച ഇതന്നെ വരും
ഇനീം എന്തൊക്കെ വരാന്‍ കെടക്കണ്
ന്താത് ...ചക്കയോ?
ഇയ്ക്ക് വേണ്ട..ഇന്റെ തൊടീല് വടകൊറത്തു ഇണ്ടാര്‍ന്നു
ഒര് മുഴുപ്പന്‍ പ്ലാവ്
വരിക്കെ... നല്ല ഒന്നാതരം തേന്‍ വരിക്കന്നെ
ഒരിരിപ്പിനു എത്ര തിന്നടക്കിനു?
മതിയാവില്ലെനീം
കുംബിള് കോട്ടി അടേം ചുട്ടടക്കിനു
ഇപ്പൊ പ്ലാവൂല്ല... അടെല്ല
ടീവീല് കണ്ടില്ലേ ഓരോ കുട്ട്യോള് രാവിലെ പുഴുന്റെ മായിരിയോള്ള
ഓരോന്ന് കോരി തിന്നിനത്?
ഇയ്ക്ക് അതങ്ങട്ട് കാനുമ്പേ ഓക്കാനം വരും
വന്നു വന്നു ഇവറ്റോള് പുഴുനേം ഒക്കെ തിന്നൂല്ലോ ന്റെ ദേവ്യേ ?
എന്റെ അമ്മ്യാരെ നമ്മടെ സദ്യ മായിരി ഒന്നുണ്ടോ?
പുളിശ്ശേരീം നെയ്യും പരിപ്പും ഒക്കെ ആയിട്ട്?
സുകൃതോള്ള നാടാണ് നുമ്മടെ.
മൂന്നു നേരോം ചോറുണ്ണാന്‍ കഴിയിന തന്നെ വല്യ കാര്യോല്ലേ?
അയ്യോ..നേരം ശ്ശി ആയിരിക്കിനു
ഊണിനു ഇനി കൂട്ടാന്‍ എന്താ വയ്ക്കാ?
അമ്മ്യാരെ ഞാന്‍ പോണു ...ഊണ് കാലാക്കട്ടെ...

വീണ്ടും അമ്മുകുട്ടി അമ്മ

ഇയ്ക്ക് ഇവറ്റോളെ
കണ്ട്ടൂടാ..
മോത്തും മേത്തും ചായം ഇട്ടടക്കാണ്
ഞാനും കണ്ടിട്ടിണ്ട് പടോക്കെ..
ഇരിട്ടത്ത് കാണിക്കണ ഈ സൂത്രം ഞാനും കണ്ടിട്ടിണ്ട്
ങേ ..എനിക്ക് നെസീറിനെ കാണുമ്പോ ന്റെ അമ്മ്യാരെ
ഭഗവാനെ കാണുമ്പോലെ തന്നെ..
ഓടാക്കൊഴലും പിടിച്ചു നിക്കിണ ഭഗവാന്റെ തനി പകര്‍പ്പന്നെ
ഓ..പിന്നെ പൂവാണ്ടേ ആയി..ഇയ്ക്ക് ഇടയ്ക്കു
മൂത്രം മുത്താന്‍ പോണം.അല്ലാണ്ടെ വയ്യേ.അതും പിടിചോണ്ടിരിക്കെ ..നല്ല കഥ..
അതും പിടിചോണ്ടിരിന്നു ദെണ്ണം വരുത്തിയാ ഇയ്ക്ക് ആരൂലെന്റെ അമ്മ്യാരെ.
ഇപ്പൊ ഈ കുത്രാണ്ടം കാണിക്കൂല്ലോ എല്ലാം.
മനുശേന്മാര്‍ക്ക് ഇപ്പൊ വെള്ളോം വേണ്ട പുല്ലും വേണ്ട..
ഒക്കേനും ഇതിന്റെ മുമ്പി കുതിരിപ്പ് തന്നെ
സീരീല് കാണാന്‍ ...
ഇയ്ക്ക് കരയാന്‍ വയ്യെന്റെ അമ്മ്യാരെ..
ഇത്തിരിയോളം മോര് ചോയ്ക്കാന്‍ ചെന്നപ്പോ തെക്കേലെ ഭാനുമതി ഇരുന്നു കരേണ്..
എന്താ ചോയ്ച്ചു..അവള് പറയാന് സീരിലെ സോഫീനെ ഓര്‍ത്തത്രേ..
തള്ള ചത്താ ഇവറ്റൊള് കരയോ?
അവള്‍ടെ സൊഭാവ ഗുണം ..ഇന്നേ കൊണ്ടാവില്ല പറയാന്‍
സീരീല് കണ്ട് കരഞ്ഞിരിപ്പന്നെ ..ഗോവിന്നായര് ഒരു സാപ്തികന്നയതോണ്ടാല്ലേ
ഭര്‍ത്താവിനു വെച്ചിണ്ടാക്കി കൊടുക്കാണ്ടെ ഇരിക്കനോരിതിയോള്
ഇരിക്കിണ ഇടം മുടിയൂല്ലോ എന്റെ ദേവ്യേ
നേരം ഇരുട്ടാവനൂ.അമ്മ്യാരെ നാമം ചോല്ലീച്ചാ..ടീവീ വയ്ക്കാ..
പാരിജാതം തൊടങ്ങാന്‍ ആയിരിക്കിണൂ

Louiz Thomas.
ഇന്ന് അമ്മുകുട്ടി അമ്മ പറഞ്ഞത്
ഓട്ട് എണ്ണി കഴിഞ്ഞൂത്രേ
ഉവ്വോ..ഊം രാഗവന്‍ പറഞ്ഞു
കൈപ്പത്തിക്കാര് കൊണ്ടൂവുന്ന പറനെ.
ആര് കൊണ്ടൂവയ്ച്ചാലും ഇവിട്‌തെ മിറ്റൊടിച്ചും
പാത്രം കഴുവീം തന്നെ വേണ്ടേ എനിക്ക് കഴിയാന്‍
ഒരുത്തന്ട് രാവിലെ തന്നെ പോയടക്കിനു ...കൊരവിളിക്കാന്‍
നാല് കാശു അവന്റെ കയ്യീ കണ്ടു കണ്ണടക്കാന്‍
ഈ യെന്മം എനക്ക് കഴിയെണ്ടാവില്ല
അത്ന്ക്ക് നിശോണ്ട്
ആ പൂവിന്നിടം വരെ പൂവന്നെ..ഓരോരിത്ത്ര്‍ക്ക്
ഓരോന്ന് ഭഗവാന്‍ വിതിചിട്ടിണ്ട്
(മൂക്ക് പിഴിഞ്ഞ് അവര്‍ മുണ്ടില്‍ ചേര്‍ത്തു)
ഇതങ്ങണ്ട് അകതെക്കെടുതോള് (കഴുകിയ പാത്രങ്ങള്‍ ആണ്)
മുണ്ട് മുറുക്കി തന്ന്യാ കഴിഞ്ഞെക്കണേ.
ങേ ..ഇവനെ പഠിപ്പിക്കാന്‍..
ഇബടത്തെ പള്ളിക്കൂടം കയ്ഞ്ഞപ്പോ പട്ടണത്തില്‍ പോണൂന്നായി
ഇയ്ക്ക് ഇതിനു വശോണ്ടോ ?
ഇനി അതാണ് പൂതീച്ച്ചാല്‍ നടക്കട്ടെന്നു നിരീച്ചു
ഇപ്പ കണ്ടൂലോ കൊര വിളിച്ച്‌ വീടീം വലിച്ച്
നാട് നന്നാക്കാന്‍ ഓടാന്നു..
മാളോരു ചോയ്ക്കെ..ഉം പറഞ്ഞു മടുതെന്റെ അമ്മ്യാരെ
എന്താ ചീയ്യ..ചങ്ങല പൊട്ടും
വെലങ്ങ് അഴിക്കൂനോക്കെ അവന്‍ പറേണു
ആര്‍ക്കാ ഇപ്പൊ ദേന്നളക്കം ..അരീല്ലെനീം
ചോന്ന കൊറേ കൊടീം പൊക്കി പോണ കാണാം
കാക്കേനെ ഓടിക്കണ കരിം കൊടീന്റെ മായരി..
ഇവറ്റൊള്‍ക്ക് നാല് കാശിനു വേലക്കോ മറ്റോ പുയ്ക്കൂടെന്റെ തേവ്യെ
ഇനി ഇവറ്റോള് നാട് തെണ്ടിയാ ചങ്ങലേം വെലങ്ങും പൊട്ടോ?
ഇന്റെ വിതി..
ഓ ഇങ്ങട്ട് തന്നോള ..ഇപ്പൊ അരിഞ്ഞ് ഇടാം
ഇന്നിനി മുലഗൂഷ്യം വേണ്ടച്ചാല്‍
ഒര് അരച്ച്കലക്കീയാവാം ന്താ ?...

LOUIZ THOMAS.

Tuesday, March 29, 2011

8X6 2.jpg

എന്റെ മൂന്ന് കവിതകള്‍



പെരുമ ഒട്ടും അവകാശപെടാന്‍ ഇല്ലാത്ത ,എന്നാല്‍ ചിലപ്പോള്‍ എല്ലാം,നൊമ്പരമോ,കുട്ടിത്തമോ,അതും അല്ലെങ്കില്‍
ഒരു നുറുങ്ങു ചിന്തയോ എന്നില്‍ ഉണര്‍ത്തിയ കുട്ടി കവിതകള്‍ ഇവിടെ ചേര്‍ക്കുന്നു.

Louiz Thomas.
അജ്മാന്‍
* കാറ്റേ നീ ഉണര്ത്തരുത്
ബോധപൂര്‍വം
ഒരു അബോധതയുടെ പവിഴക്കൂട്ടില്‍
ആലസ്യത്തിന്റെ തൊട്ടിലില്‍
മയങ്ങുന്ന ശലഭത്തെ
കാറ്റേ നീ ഉണര്ത്തരുത്
ഈ കൂട് പിളര്‍ന്ന്...
വെയില്‍ തീയായും...മഴ വിഷമായും...
കാറ്റ് നാശമായും തീരുന്ന...
പുറം കാഴ്ചകള്‍ കാണാന്‍ ,ഈ ശലഭത്തെ
കാറ്റേ നീ ഉണര്ത്തരുത്
പീഡനം കൊണ്ട് പുളയുന്നവള്‍...പിന്നെ
കൈ അറ്റ് പിടയുന്നവന്‍..ഇത് കണ്ട്
കണ്ണീരോഴുക്കാന്‍...
ഈ ശലഭത്തെ
കാറ്റേ നീ ഉണര്ത്തരുത്

അമ്മിഞ്ഞയില്ലാത്ത വരണ്ട ചുണ്ടുകളും...

പാലൊഴിഞ്ഞ പതിഞ്ഞ മുലകളും..

കണ്ട്‌ തേങ്ങി പറക്കാന്‍..

ഈ ശലഭത്തെ കാറ്റേ നീ ഉണര്ത്തരുത്.

മൃതിയും കരച്ചിലും..

ഇരുട്ടും ശവകൂംബാരങ്ങളും അല്ലാതെ..

ഇവിടെ വേറെ ഒന്നുമില്ലലോ?

സ്വച്ച്ചമായ് മയങ്ങുമീ

കുരുന്നു മനസ്സിനെ വെറുതെ വൃണപ്പെടുത്താന്‍

ഈ ശലഭത്തെ കാറ്റേ നീ ഉണര്ത്തരുത്.

**********************************************
ആത്മാവ്‌ മാത്രം അറിയുന്നത്
എന്നോ ഒരിക്കല്‍ മണ്ണ് ആയോ,പാഴ് ചാരമായോ
മാറാന്‍ ഒരുങ്ങുന്നു വില കുറഞ്ഞ ശരീരം
അതിനുള്ളില്‍ നീല ഞരമ്പുകള്‍ പണിത
വലക്കൂട്ടിലിരുന്നു....
ആത്മാവ് മാത്രം അറിയുന്നു

ഒരിക്കല്‍ ഈ വലക്കൂടിനെ ഭേദിച്ചു..നിഷ്ക്കരുണം
അസ്ഥികള്‍ തകര്‍ത്തു ..പുറത്തു വരാമെന്നും..
ഇത്ര നാള്‍ തന്നെ ബന്ധനത്തിലാക്കിയ ..ദേഹത്തെ
വേറിട്ട്‌ കണ്ട്..ഒരു കത്തിച്ച ചിരിയോടെ
ഉയര്‍ന്നു പറക്കാം എന്നും..
ആത്മാവ് മാത്രം അറിയുന്നു

തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ ...
കറുപ്പും പിന്നെ വെളുപ്പും തോല്‍ കണ്ടങ്ങള്‍ ചേര്‍ത്ത്..
പാവം ഗര്‍ഭ ഗൃഹം പുറംപാളി തീര്‍ക്കുന്നതോര്ത്ത് പാവം
ആത്മാവ് ചിരിക്കുന്നു
ഒരിക്കല്‍ ഈ പുറം പാളി മണ്ണായി
മണ്ണില്‍ തന്നെ മറയുമെന്നു
ആത്മാവ് മാത്രം അറിയുന്നു

ഒടുവില്‍ ജീവ സ്പന്ദനം നിലക്കുമ്പോള്‍
ദേഹത്തെ വിട്ടു ദേഹിയായ്‌ മാറി
ശൂന്യതയില്‍ വട്ടമിട്ടു ഒഴുകി നീങ്ങുമ്പോള്‍
വിലാപ ഗീതങ്ങളെയും പൊഴിയുന്ന പാഴ് കണ്‍ നീരിനെയും
ആത്മാവ് മാത്രം അറിയുന്നു

ഇനിയും ഏതോ ദേഹത്തിനുള്ളില്‍
ഞരമ്പുകള്‍ തീര്‍ത്ത വലയില്‍ പെട്ട്...
ഏതോ തോല്‍ പേടകത്തിനുള്ളില്‍ ബന്ധിയാക്കപെട്ടു
വീണ്ടും തുറക്കപെട്ടും പിന്നെ അടക്കപെട്ടും..
കാല-കാലാന്തരങ്ങള്‍ നീളുന്ന തന്റെ ..
തുടര്‍ ഗമനത്തെ വീണ്ടും ഈ പാവം
ആത്മാവ് മാത്രം അറിയുന്നു

ഒര് വേള ആത്മാവിനു ഇനിയും അറിയാത്തത്
ഇനിയത്തെ വരവില്‍..
നായാകുമോ നീളെ നാട്ടില്‍ അലയുമോ?
നരിയാകുമോ നേര്‍ത്ത ഇരുളില്‍ ചരിക്കുമോ?
പുല്ലാകുമോ പൂത്ത മരമായ്‌ തിമിര്‍ക്കുമോ?
കല്ലായ് തീര്‍ന്നീ മണ്ണില്‍ പതിക്കുമോ

നീരായി മണ്ണിന്റെ ദാഹത്തെ തീര്‍ക്കുമോ?
തീയായ് മരത്തിന്റെ കരളിനെ തിന്നുമോ?
പുഴുവായ് തീര്‍ന്നൂ ശവങ്ങളെ തിന്നുമോ?
ശലഭമായ് വന്നീ ചെം പൂക്കളെ മൊത്തുമോ?

നരനായ്‌ വീണ്ടും ഈ വീടിനെ പൂകുമോ?
ഞാനായി വീണ്ടും ഈ നിങ്ങളെ കാണുമോ?

********************************************
മരണാനന്തരം
ശ്വാസം നിലച്ചപ്പോള്‍
ഞാന്‍ മരണപെടുകയായിരുന്നു
മുഖം മെല്ലെ നരച്ച നിറമാകുന്നു
കരച്ചിലുകള്‍ക്ക് നടുവില്‍ ഞാന്‍
ദേഹമില്ലാത്ത ആത്മാവാകുന്നു

പുകഞ്ഞ കുന്തിരിക്കവും
എരിഞ്ഞ സാംബ്രാണി തിരികളും
എന്റെ മണമായി മാറുന്നു
ചതവ് പറ്റിയ മുല്ല പൂക്കളും
ലില്ലിയും എനിക്ക് മന്ച്ചമാകുന്നു

എനിക്കായി കരയേണ്ട
എന്നത് കേള്‍ക്കാതെ പതം പറഞ്ഞ്
പലരും എന്നില്‍ വീണ്‌ കരഞ്ഞു
മരവിച്ച എന്നില്‍ ചൂട് കണ്ണീര്‍
ഒഴുകി തൂവുന്നത് പക്ഷെ ഞാന്‍ അറിഞ്ഞില്ല

മരണപ്പാട്ടുകള്‍ ഉയരുന്നു
എനിക്ക് പൂക്കളുടെ കിരീടം നല്കപെട്ടു
ചുവന്ന പനിനീര്‍ പൂക്കളുടെ കിരീടം

കറുപ്പില്‍ സുവര്‍ണ തൊങ്ങല്‍ വച്ച
മരപ്പെട്ടിക്കുള്ളില്‍ എന്റെതായിരുന്ന
ദേഹം ശയിക്കുന്നു
അവസാന ചുംബനങ്ങള്‍ ..പിന്നെ
അകലുന്ന കാഴ്ചകള്‍
വിട പറയേണ്ടും നേരം അടുക്കുന്നു

പ്രിയപ്പെട്ടവരേ നിങ്ങള്ക്ക്..
പ്രിയ ഭവനമേ നിന്നോട്
ഓടിക്കളിച്ച തൊടിക്കും
തോപ്പുകള്‍ക്കും വെയിലിനും
മുറ്റത്തെ പൂക്കള്‍ക്കും
പളുങ്ക് ചരല്‍ പാതകള്‍ക്കും
വിട ..അവസാന വിട
ഇനി നിങ്ങളെ ഞാന്‍ കാണില്ല..ഒരിക്കലും

പൂക്കള്‍ കരഞ്ഞുവോ?വെയില്‍ മുഖം പൊത്തിയോ
ഞാന്‍ കണ്ടില്ല ..എന്റെ പെട്ടി അടച്ചിരുന്നല്ലോ
ഇനി യാത്ര ..ദൂരെ പള്ളി മണികള്‍ക്ക് നടുവില്‍
ഒരുക്കിയ മണല്‍ കുഴിയിലേക്ക്..
ഒറ്റയ്ക്ക് ഉറങ്ങാന്‍ ...മടങ്ങി വരാതെ..
നിത്യം മയങ്ങാന്‍..

********************************************

Tuesday, August 08, 2006

ബൂലോഗ‌ ക്ലബ്ബ്‌: ഓണപതിപ്പ്‌
നുറുങ്ങ് ചിന്തകള്
‍എനിക്ക് എങ്ങിനെ ഉറങ്ങാന്‍ കഴിയും?നിദ്രയെന്നെ വേര്‍പെട്ട് എങ്ങൊ മറഞ്ഞിരിക്കുന്നു.എന്നെപ്പോലെ നിദ്രയകന്ന നിലാപ്പക്ഷികള്‍ വിദൂരത്തുമറഞ്ഞിരുന്ന് പതം പറഞ്ഞ് പരിതപിക്കുന്നു.എന്റെ ജാലകപ്പാളികളില്‍ നിലാവ് ഉരുകിയൊഴുകിയിറങ്ങുന്നു,എന്റെ ഉള്ളില്‍ നോവുരുകുന്നതുപോലെ. എന്റെ മുഖത്ത് ചൂട് നിറഞ്ഞ മരുക്കാറ്റ് പതിച്ചു.അതു നിന്റെ നിശ്വാസമായിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചു.ഇലകള്‍ പൊഴിഞ്ഞടര്‍ന്ന പേരറിയാമരം വിളക്കുമരത്തിനടുത്ത് കണ്ടു.ദൂരെ എന്റെ ദേശത്ത് ഇപ്പോള്‍ പാതിരാവായിട്ടുണ്ടാകും.ചിക്രുമെന്‍സ് ചീരയാല്‍ വേലി തിരിച്ച് അതിനടുത്തായി വച്ചിരിക്കുന്ന മരക്കൂട്ടില്‍ തള്ളക്കോഴി തനിച്ചായിരിക്കും.കറുകറുത്ത തൂവല്‍ പുതച്ച് അവള്‍ ഉറങ്ങുകയായിരിക്കും.ഇവിടെ രാവിനെ പകലാക്കുന്ന വിളക്കുമരങ്ങള്‍ എന്റെ കണ്ണില്‍ നിന്നും നക്ഷത്രങ്ങളെ മറച്ചു.ദൂരെ മണല്‍ക്കാറ്റ് വട്ടമിട്ട് ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു;എന്നിലെ ചിന്തകള്‍ പോലെ.എന്റെ കണ്‍പ്പോ‍ളകള്‍ക്ക് കനമേറുന്നു.ദേഹം കനമില്ലാതെ ഉയര്‍ന്നു പറക്കുന്നു.ഇനി ഞാനുറങ്ങട്ടെ.......

Monday, July 31, 2006


നുറുങ്ങ് ചിന്തകള്‍




എനിക്ക് എങ്ങിനെ ഉറങ്ങാന്‍ കഴിയും?
നിദ്രയെന്നെ വേര്‍പെട്ട് എങ്ങൊ മറഞ്ഞിരിക്കുന്നു.
എന്നെപ്പോലെ നിദ്രയകന്ന നിലാപ്പക്ഷികള്‍ വിദൂരത്തുമറഞ്ഞിരുന്ന് പതം പറഞ്ഞ് പരിതപിക്കുന്നു.
എന്റെ ജാലകപ്പാളികളില്‍ നിലാവ് ഉരുകിയൊഴുകിയിറങ്ങുന്നു,എന്റെ ഉള്ളില്‍ നോവുരുകുന്നതുപോലെ. എന്റെ മുഖത്ത് ചൂട് നിറഞ്ഞ മരുക്കാറ്റ് പതിച്ചു.
അതു നിന്റെ നിശ്വാസമായിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചു.
ഇലകള്‍ പൊഴിഞ്ഞടര്‍ന്ന പേരറിയാമരം വിളക്കുമരത്തിനടുത്ത് കണ്ടു.
ദൂരെ എന്റെ ദേശത്ത് ഇപ്പോള്‍ പാതിരാവായിട്ടുണ്ടാകും.
ചിക്രുമെന്‍സ് ചീരയാല്‍ വേലി തിരിച്ച് അതിനടുത്തായി വച്ചിരിക്കുന്ന മരക്കൂട്ടില്‍ തള്ളക്കോഴി തനിച്ചായിരിക്കും.കറുകറുത്ത തൂവല്‍ പുതച്ച് അവള്‍ ഉറങ്ങുകയായിരിക്കും.
ഇവിടെ രാവിനെ പകലാക്കുന്ന വിളക്കുമരങ്ങള്‍ എന്റെ കണ്ണില്‍ നിന്നും നക്ഷത്രങ്ങളെ മറച്ചു.
ദൂരെ മണല്‍ക്കാറ്റ് വട്ടമിട്ട് ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു;എന്നിലെ ചിന്തകള്‍ പോലെ.
എന്റെ കണ്‍പ്പോ‍ളകള്‍ക്ക് കനമേറുന്നു.ദേഹം കനമില്ലാതെ ഉയര്‍ന്നു പറക്കുന്നു.
ഇനി ഞാനുറങ്ങട്ടെ.......